മഴയോർമ്മയെന്നിൽ തളിരിട്ട സന്ധ്യയിൽ, ഹൃദയത്തുടിപ്പിനാൽ നെയ്തെടുത്ത കിനാക്കൾ, മനമേറെ നിറയുമ്പോൾ അറിയുവാനാശിച്ചു, മഴപോൽ നേർത്തൊരാ നിനവാർന്ന മനസ്സുമായി. വസന്തം വിരിയുന്ന മഴനിറച്ചാർത്തലിൽ, നിറമാർന്ന മിഴികളോടൊപ്പം ഞാനിരുന്നു. എന്നുള്ളം തേടി ഞാൻ പലവഴി നടന്നു, എന്നിൽ പതിക്കുന്ന കണങ്ങളിൽ തേടി. ഇറ്റിറ്റു വീഴുന്ന തുള്ളിയിൽ തെളിയുന്ന ചിത്രം കാണാമറയത്തെക്കൊഴുകി പടരുന്ന സ്വപനം മഴനാദത്തിനോടൊട്ടുന്ന ഹൃദയം നിനവുകൾ സിരകളിൽ പടരുന്ന സമയം കാണാത്ത കാഴ്ച്ചകൾ ഇരുൾ നീന്തി വന്നു അറിയാത്ത വീഥിയിൽ ചിറകടിച്ചുയർന്നു ഇലപോലെ ഇളകുന്ന മനവും സ്വപ്ന ഗന്ധത്തിലലിയിക്കും... Continue Reading →
പ്രളയത്തുടിപ്പുകൾ…
ഒഴുകിയാർത്തലച്ചുവന്നു വന്യമായി വിശാലമായി. ജലകണങ്ങളാർത്തിരമ്പി നീളെയൊഴുകിപ്പടരവെ. ഭൂമിതൻ ഉൾത്തുടുപ്പിൽ നൃത്തമേളമാടവെ ആർത്തിരമ്പി ഒഴുകിടുന്നു വ്യഥകൾ അലകളാകവെ. വൃക്ഷമോ ലതാദിയോ ജന്തുജീവജാലമോ ചിതറിയൊഴുകി ചേർന്നിടുന്നു കടലിന്നോള വീഥിയിൽ. വിഷമഭാരമേറ്റു നമ്മൾ അശ്രുവാൽ തിളയ്ക്കവേ കർമ്മഫലം ഓർത്തിടാതെ ഭൂമിയെ പഴിക്കുവോർ. വികസനങ്ങൾ പടിപടിയായി വാനിലേക്കുയരവെ ധരിത്രിതൻ മാറിടത്തിൽ വേരുകളിറക്കവെ. ആഗോളലോക കമ്പോളത്തിൻ സുഷുപ്തിയിൽ രമിക്കവെ. ഋതുക്കൾ മാറിയലറിയാറി നേരം തെറ്റിയെത്തവെ. കയ്യേറിയേറി പോകവേ തടങ്ങളെ മറയ്ക്കവേ കാലമതിന്നുത്തരം ക്ഷണികമായി നല്കുവോം. ഉൾക്കാഴ്ചയോടെ നാം നല്ല നാളെ കാണണം വെടിയണം നമുക്കൊരാ... Continue Reading →
